Saturday, April 23, 2022

നടീനടനാടകം

 2, 8 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


കത്തുമാശകളൊരിത്തിരിയുണ്ടേ
ചിത്തമേടയിലകത്തൊരു കോണിൽ
സ്വത്തതെൻ, മിഴിവിലൊത്തു നിരത്തി
മുത്തുപോലവ കൊരുത്തൊരു ഹാരം!

വിട്ടുപോയ് മനമലട്ടിയ ശങ്ക
കെട്ടിനിന്നൊരണപൊട്ടിയ ധാര
ഒട്ടുമില്ല, കരുതട്ടെ വിഘാതം
തൊട്ടിടാൻ കരുണകാട്ടുമൊരാഴി

നീക്കി കന്മഷമെഴുക്കു മുഴുക്കെ
വാക്കിനിന്നറുതി, നാക്കിനു മൗനം
ചേക്കുപോലെ മനമോർക്കുവതിന്നോ
ദിക്കിനേ വസനമാക്കിയ രൂപം

തൃപ്പദം നിനവുരാപ്പകലായി
അപ്പൊഴേ ഹൃദയദർപ്പമകന്നൂ
വീർപ്പു കൊണ്ടു ജപമാപ്പൊരു,ളുള്ളിൽ
തപ്പിടും തുടിമിടിപ്പൊരു താളം

സച്ചിദംബരമുറച്ചൊരു ബിംബം
വെച്ചു കാമനയെരിച്ചൊരു ദീപം
കച്ചരങ്ങളുമൊഴിച്ചൊരു നേരം
പച്ചയായകമുദിച്ചൊരു ബോധം

കില്ലുമാറിയലതല്ലുമൊരുള്ളം
നല്ല ബോധമതിലുല്ലലമാടീ
ചില്ലിലൂടെ മഴവില്ലൊളി തൂകു-
ന്നില്ലെയേഴഴകു ഝില്ലിയൊരേകൻ!

പിഞ്ചിളം ശശികലാഞ്ചിതമാസ്യം 
ക്രൗഞ്ചരാജസുത തഞ്ചുമിടത്തായ്
പഞ്ചബാണരിപു പുഞ്ചിരി തൂകെ
അഞ്ചുമെന്നഴലു കിഞ്ചനവേണ്ടാ

അങ്ങയിൽ വിലയമങ്ങയിലുദയം
തങ്ങി ലോകചലനങ്ങളതൊക്കെ
അങ്ങു താണ്ഡവനടങ്ങളുതിർക്കേ
അങ്ങയിൽ പകുതിവാങ്ങിയ ലാസ്യം

ഉത്തമാംഗന പകുത്തൊരുദേഹം
നർത്തനാലസിതനിത്തരുണത്തിൽ
ഹൃത്തടത്തിലൊരു പുത്തനുണർവിൻ
മൂർത്തമാം നടമുണർത്തിയതത്വം 


വൃത്തം : സ്വാഗത
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ചേക്കു് - അഭയസ്ഥാനം
കച്ചര - അഴുക്കു്/മുഴിഞ്ഞ/ദുഷിച്ച
കില്ലു് - ക്ലേശം
ഝില്ലി - സൂര്യപ്രകാശം
ക്രൗഞ്ചം - പർവതം
അഞ്ചുക -  ഭയപ്പെടുക/നടുങ്ങുക
കിഞ്ചന - ഒട്ടുംതന്നെ/ഒരുവിധത്തിലും
മൂർത്ത -  കാണത്തക്കതായ

നടീനടനാടകം എന്നു കേൾക്കുമ്പോൾ ഓർക്കേണ്ടതും ഓർമ്മവരേണ്ടതും മഹിഷാസുരമർദ്ദിനി സ്തോത്രമാണു്.  നടിതനടാർദ്ധ - നടീനടനായക - നാടകനാടിത - നാട്യരതേ.  ഒരുപകുതിയിൽ നടനായും മറുപകുതിയിൽ നടിയായും അർദ്ധനാരീശ്വരരൂപത്തിൽ വിശ്വലീലയാകുന്ന നാടകമാടി അതിൽ രമിക്കുന്നവളേ. ശിവനു് താണ്ഡവമാണെങ്കിൽ ദേവിക്കു ലാസ്യമാണു്.  അതുരണ്ടും സമന്വയിപ്പിച്ച നടനമാണു് വിശ്വലീല.

സ്വാഗതയ്ക്കു രനഭം ഗുരുരണ്ടും



Saturday, April 16, 2022

മരുദാരു

2, 7  എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


മരുദാരു

പാടുക വന്നീ പടുമരമൊന്നിൽ
കൂടുകനോവിൻ കൊടുമുടിതന്നിൽ
വാടുകയായ് ഞാൻ, ചുടുവെയിലോ പ-
ന്താടുകയായ്, വീണിടുമിവളിപ്പോൾ

പോരുക, ഞാനീമരുവിലൊരൊറ്റ!
നീരുറവില്ലാതുരുകിടുമുച്ച!
രുയിരേ നീയരുളുകയെന്നിൽ
നിൻ രുകനാദം കരുണകലർത്തി

തൂവിടുകില്ലേ ചെവിയിലൊരിറ്റു്
നോവിനെ മാറ്റുന്നവിരളഗാനം
പൂവിളികേൾക്കും കവിതകളെപ്പോൽ
മേവിടുവാനിന്നിവിടെയോരല്പം

ബാംസുരി പോലിന്നസുലഭനാദം
ഭാസുരമായ് വന്നസുഖവുമാറ്റാം
പാംസുലമീ ഞാനസുതയുമിപ്പോൾ
ത്സുകയായീ കുസുമിതയാകാൻ

കാതിലലയ്ക്കേയതിമധുരത്താൽ
നിൻ തികവൊത്തശ്രുതിലയഗാനം
പാതിമരിച്ചെൻ സ്മൃതികളിലൂർന്നി-
ട്ടോതിടുകില്ലേ പുതിയ വസന്തം

കിടു നീയാ മുകിലിനെനോക്കി- 
ക്കേകികളാടാൻ മകിഴുവൊരിമ്പം
നിൻ കിളിനാദം തുകിലുണരാനും
തൂകിടുകെന്നിൽ പകിടി കളിമ്പം

കേഴുകയില്ലാ, തഴുകിയ പാട്ടിൽ
ഴുക വേണം മുഴുവനുമായി
വീഴുകവേണ്ടാ, യിഴുകി മനസ്സാൽ
വാഴുകവേണ്ടേ മുഴുകിയതിന്മേൽ

മാറിടുവാനീ വെറിയുടെ നാൾകൾ
റിടുവാനെൻ മുറിവുകളൊക്കെ
നീറിടുമുള്ളം നെറിയണിയാനും
കൂറിനു നീയെന്നറിയുവതുണ്ടേ

ദീമണയ്ക്കാൻ വിയകലാനും
കാനമൈനേ സ്വമഴ പെയ്യൂ
ഗാമുണർന്നാൽ കലുമുഴുക്കെ 
തേലവീഴും നവണിയട്ടെ

എൻ നമോ കാളി മറയട്ടെ
തീഴതൻ ശോണിയൊഴിയട്ടെ
വെൺതിവെട്ടം സമുതിരട്ടെ 
തൂകളും പൂർണ്ണി ചൊരിയട്ടെ

വൃത്തം : മൗക്തികമാല
പ്രാസം : അഷ്ടപ്രാസം

പദപരിചയം
ആരുയിർ - ഏറ്റവും പ്രിയപ്പെട്ട ഉയിർ
രുക - 
ബാംസുരി - ഓടക്കുഴൽ
പാംസുല -  മാലിന്യമുള്ള
അസുത-  സന്താനമില്ലാത്ത ( ഇവിടെ, പുഷ്പിക്കാത്ത)/ശുദ്ധമാക്കപ്പെടാത്ത
പകിടി - നേരമ്പോക്ക്
കളിമ്പം - വിനോദം
മകിഴുക - സന്തോഷിക്കുക
തുകിൽ - ഉറക്കം
വെറി - ചൂട്/വെയിൽ
കൂറ് - സ്നേഹം/വാത്സല്യം
സ്വനം - സ്വരം

മൗക്തികമാലാ ഭതനഗഗങ്ങൾ
തൃഷ്ടുപ്പ് (11)



Saturday, April 9, 2022

മുദപദമാലിക

അതിജഗതി (13) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു സമവൃത്തമാണ് മഞ്ജുഭാഷിണി.  രഥോദ്ധതയ്ക്കുമുന്നിലായി 2 ലഘു ചേർത്തുവെച്ചാൽ മഞ്ജുഭാഷിണിയായി.
2, 8 എന്നീസ്ഥാനങ്ങളിൽ ഒരേ അക്ഷരം ആവർത്തിക്കുന്നു.


മുദപദമാലിക

വിഴം തിരഞ്ഞു സവിധം വരുന്നുഞാൻ
വിടുന്നലിഞ്ഞുറവിടും മനം വരൂ
വി വീണലിഞ്ഞരുവി ചോന്നപോലെയെൻ
വിതാനദിയ്ക്കു കവിയുന്നരാഗമായ്

രിമൂടിനിന്ന കിരിപെയ്ത മാരിയിൽ
രിതാഭയായി തരിശൊക്കെമാറിപോൽ
ചൊരിയേണമിന്നു  തരികെന്റെ വാക്കിനും
രിപൂരിതം മുകരിപൂത്തിടും മണം

നം വളർമതി കോരമെൻ മനം
നിയം വിനീതനു തുർമുഖൻ തുണ!
നാവിദൂരജമീകരങ്ങളേ
പ്രയം തെളിഞ്ഞൊരു രാവമായിടൂ

തിരില്ലതെല്ലു,മുതിരുന്നു മുത്തുകൾ
ദ്യുതിതന്നിടുന്നു ചിതിതന്റെ നേർമ്മയിൽ
ച്യുതിതീണ്ടിടാത്ത കതിരാണുകാണ്മതും
തിഭീകണക്കു മതികണ്ടൊരുണ്മകൾ

പുകങ്ങൾപോൽ മുകുവൃന്ദമൂർന്നിടും
ദത്തിലാഴ്ന്നു കകാഞ്ചിപോൽ വരും
യല്ല, വീണുമുപൊട്ടിടും കതിർ!
വില്ലപോൽ, വിരമായ സൃഷ്ടികൾ

രും മനം വികമായചിന്തകൾ
വിരും ദിവം പ്രകമായ വാക്കുകൾ
രുന്നു ചിത്തമിറാത്ത തേൻമൊഴി
മാടി നീടു് കുമാറ്റമായി കാൺ

നം വികാരതുനം, മനസ്സിലോ
നം വിചാരകനം കുറിക്കവേ
താണുചിന്ത, മരുന്നവാടിപോൽ
മാർന്നുനിന്നു നമാർന്നവീക്ഷണം

മിവിൻ്റെകാന്തി സലം കവർന്നപോൽ
രിപ്രവാളശലം വിളങ്ങിയോ
താരിലിന്നവിലം തെളിഞ്ഞുവോ
രംതളിർത്ത മരന്ദധാരപോൽ

രും പ്രചോദനശോദമായി മാ-
റിതിൻ്റെ മോടി നനാഭിരാമമായ്
സ്വമേവരുന്നരി വെൺപിറാവുപോൽ
മോടെയിങ്ങണവേ പ്രഗൽഭമായ്

നം മഥിച്ചമുമോടുകൂടിയെൻ
ഹൃയത്തിലിന്നു വിലാങ്കുരങ്ങളായ്
യം കനിഞ്ഞ ദനം കണക്കിതാ
മുമായ് വിരിഞ്ഞപമുള്ള മാലിക

വൃത്തം : മഞ്ജുഭാഷിണി
പ്രാസം : അഷ്ടപ്രാസം

പദപരിചയം
കിരി : മേഘം
മുകരി : മുല്ല/പൂക്കൈത
പ്രചയം : കൂമ്പാരം
ചരാവം: മൺചെരാത്
വിദൂരജം:  വൈഡൂര്യം
ചമീകരം : പൊന്നുവിളയുന്നസ്ഥലം
നിചയം : നിശ്ചയം
അതിഭീ : മിന്നൽ
നളദം:  താമരത്തേൻ
ലലനം : ഉല്ലാസം/ലീല
മകരി : സമുദ്രം
മകരം: ഇലഞ്ഞി
യശോദം : രസം
അമുദം : അമൃതം
വിദലം : വിടർന്ന/കീറിയ
ദദനം : സമ്മാനം

സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണീ