Saturday, February 20, 2021

ഭൂതോദയം

അതിധൃതി (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അമലതരം. ഇതിന് രസരംഗവുമായി ഒരു സാമ്യമുണ്ട്.  മൊത്തം 19 അക്ഷരങ്ങളുള്ളതിൽ ആകെ 3 അക്ഷരങ്ങളെ ഗുരു ആയിട്ടുള്ളൂ, ബാക്കിയെല്ലാം ലഘുക്കളാണ്. 7, 12, 19  എന്നീ സ്ഥാനങ്ങളിൽ മാത്രമാണ് ഗുരു വരുന്നത്.

അതേ സമയം രസരംഗം ആണെങ്കിൽ മൊത്തം 16 അക്ഷരങ്ങൾ, അതിൽ ഗുരു വരുന്നത് 5, 6,11, 12, 15, 16 എന്നീ സ്ഥാനങ്ങളിൽ മാത്രം. ഇതിൽ ആറാമത്തെയും, പന്ത്രണ്ടാമത്തെയും പതിനഞ്ചാമത്തെയും   ഗുരുക്കളെ  ഈരണ്ടു  ലഘുക്കളാക്കി മാറ്റുന്നു. സ്വാഭാവികമായും വരിയുടെ നീളം 16ൽ നിന്നും 19 ആയി മാറും, എന്നാൽ ഇവ രണ്ടും  ചൊല്ലാനെടുക്കുന്ന സമയം ഒന്നു തന്നെയാണ് എന്നും കാണാം.


ഉദാഹരണമായി,

നവ മുകുളം പോൽ, കവനമുയർത്താമവയെന്നിൽ - രസരംഗം 

നവ മുകുളം പടി കവനമുയർത്തിടുമവയിവനിൽ - അമലതരം  


ദ്വാദശപ്രാസം കൊടുത്തതാണ് ഇത് എഴുതിയിട്ടുള്ളത്. ഓരോ വരിയിലും 2,9,18 എന്നീ സ്ഥാനങ്ങളിൽ ഒരേ അക്ഷരമാണ് വരുന്നത്. അങ്ങനെ 4 വരികളിലായി മൊത്തം 12 തവണ ഒരേ അക്ഷരം ആവർത്തിക്കുന്നു   

ഭൂതോദയം

യുമൊരാർദ്രത വയുമൊരാകുലനിനവകൾ
ജ്വനമണഞ്ഞുമിതുനകനൽ പുകമറതയിൽ
യഴിയാനിതു ഹമെരിയാൻ മതി വൃതനിയിൽ
ദിനമായിതു ചനവിഹീനവുമൊരു ശിപോൽ

ചിറിയചിന്തന സതമുയർന്നൊരു വിപിനതി
,യറിയില്ലൊരു ജിമനകാമനവഴി വിതം
ഭൃമറിവിൻ മധുവിളിടുവാനൊരു ഹൃദയടം 
വിധിയാലൊരു വ്രസമയം പരിചൊടുമുകാം

ചിസമയം മനവിസവുമാം ദിനമനവതം
സുഭിലമാമൊരു തളകിനാവല പുതുകിണം
സ്ഫുണവുമേറ്റതു മതകമാം നിറലയഭമായ്
ത്വയുണരും ഹൃദിതികളിലോ പുതുനിരനിയായ്

ലവിരാഗത കലെരിയുന്നൊരു ജനമമേ
വിയെരിയുന്നതിലഘ വിശോകത നിറകകം
തുനിഭാലന നിവുപടർന്നൊരു മമമമേ
വുപകർന്നിടു, ദിമുഖമായ്പ്പകരുക ഖകം

ടവുമാം പലചലകിനാമണിനിറയെ തിർ
ചയമായ് കള,യുചിതിയായ് ത്തരു പുതിയഥം
ദിമനസ്സുണരുരതിയാൽ തിരയുവതു രം 
ഗതമായ് മനമുവനമായൊരു പുതുവിലം 

വിലടിഞ്ഞൊരു കവുകളങ്കവുമടിയികും
യകലേ, കനിവിയുവതോ നലമണിമുകൾ
വെയിലേറ്റതു വരുവതുണ്ടൊരു ചിതിവിപോൽ
വറിയുന്നൊരുതിമനമാം കുളിരൊരു പുകം

വിലതയും മനവിടതയും സ്വയമെരിയുയായ്
മനചൂളയിൽ പരുക നീരലയൊരുശലം
പ്രരജലാശയമരിവിഭാവന നിധിനിടം
പ്രടവുമായ് വനമുരി വിരിഞ്ഞൊരു ഋതുനിരം

നകുതൂഹല ഹൃയമുണർന്നൊരു പുതുസനം
നമനോഹരമഭര രാഗവുമനുപമായ്
പ്രസുഭഗം നറുവിലസുമംസമ മമവനം
നുവരും തിരയുധിദധി ദ്യുതിയതിലുയം

നകരം വരുമനിയിരുൾ മറയഴിയുതായ്
ഗതമാം മനഭുനവുമോ പ്രഭവഴിയുതായ്
നശിഖാമണി കരുകിരുൾമറ മമശിനേ
നിരുകനീയൊരു കുലയമായ് പ്രഭു മനമിനിൽ

തൃധുരഭാവനയലതരം നറുകലികണം
ഭ്രരമണഞ്ഞൊരു കലദളം തരുമിനിയദം
പ്രദവനം പരനി കവരുന്നതിനഴകുതിൽ
ദ്രുസദൃശം ലതസുലസിതം കിസലയകനം



വൃത്തം : അമലതരം
പ്രാസം : ദ്വാദശപ്രാസം

പദപരിചയം
കല : കരിഞ്ഞ പാട്
ഹലം : വൈരൂപ്യം
വൃത : മറയ്ക്കപ്പെട്ട/ഒളിക്കപ്പെട്ട
സതതം : നിത്യവും/എല്ലാപ്പോഴും
തതി : വിസ്താരം/സമൂഹം/കൂട്ടം/
വിതതം : ദൂരെ
പരിചൊട് : ഭംഗിയായി/വേണ്ടതുപോലെ
അനവരതം : തുടർച്ചയായി
തനത് : തൻറേതായ
നിഭാലനം : ആത്മജ്ഞാനം
ദിനമുഖം : പ്രഭാതം
ഖനകം : ഖനി
ഉപചിതി : ഐശ്വര്യം/കൂട്ടിവയ്പ്പ്,/‍വര്ധന
സപദി : വേഗം
ഉപരതി : വിരക്തി
പരം : പരമമായത്, ഏറ്റവും ശ്രഷ്ഠമായത്
ഉപഗതം : നേട്ടം, സമ്പാദ്യം
വിപലം : നിമിഷം
ചിതി : പ്രജ്ഞാനം/ഗ്രഹണം/അറിവ്/ ചൈതന്യം
ഉളവ് : ഉണ്ടാകല്‍, ഉദ്ഭവം
തിള : പ്രകാശം
പ്രകര : അധികം ചെയ്യുന്ന
മകരി :  സമുദ്രം
നികടം : അടുത്ത്
മുകരി : മുല്ല
നികരം :  സമ്മാനം/നിധി
പ്രദ : പ്രദാനം ചെയ്യുന്ന
വിദല : വിടർന്ന
തദനു : അതിനു ശേഷം
ഉദധി : സമുദ്രം
ദധി : പാൽ/തൈര്
സവനൻ : സൂര്യൻ
അവഗത : അറിഞ്ഞ/പഠിച്ച/മനസ്സിലാക്കിയ
അവനം : രക്ഷണം/പാലനം/‍പോറ്റൽ
കിസലയം : തളിര്
കമനം : അശോകവൃക്ഷം

അമല തരാഭി ധമിഹ നജനം സന നഗ വരികിൽ




Saturday, February 6, 2021

മനവാനം

 അതിധൃതി (19 ) എന്ന ഛന്ദസ്സിൽപ്പെട്ട ഒരു വൃത്തമാണ് ഭ്രമരാവലി.  മല്ലിക എന്ന വൃത്തവുമായി ഏറെ സാമ്യമുള്ള ഒരു വൃത്തമാണിത്. മല്ലിക വൃത്തത്തിന്റെ ആദ്യാക്ഷരം എടുത്ത് മാറ്റി പകരം അവിടെ രണ്ടു ലഘുക്കൾ വെയ്ക്കുകയാണെങ്കിൽ ഭ്രമരാവലി ആയി.

ഉദാഹരണത്തിന്,

ഈ  വിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - മല്ലിക 

അതിവിശാല നഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ - ഭ്രമരാവലി 


മനവാനം

കതിരിടും സരസങ്ങളാം നിമിഷങ്ങളാർന്നലയും മനം
പതിവുപോൽ ഗഗനം മുഴുക്കെയലഞ്ഞ  മേഘമരാളമോ
അതിവിശാലനഭസ്സിതൊക്കെയലഞ്ഞു തീർപ്പതിനാകുമോ
മതിവരാതൊഴുകുന്നതുണ്ടു  കിനാക്കളേറെ മനസ്സിലും

പുലരിവന്നു, മനസ്സിലും പുതുനാമ്പിടും ശുഭകാമന
മലരണിഞ്ഞതിനാൽവരും, ദിനശോഭതന്നെ നഭസ്സിലും
വലയുമേറെ വിടർന്നകാമനയസ്തമിച്ചതിനപ്പുറം
കലതെളിഞ്ഞുവരാം വിചിന്തനമത്രമേൽ മറനീങ്ങിയാൽ

തരളിതം നിനവിൻറെപൂന്തിരകൊണ്ടു ദോളനലാളനം
തിരമനംപടരുംനിലാവല ലോലമാം നലവെണ്മയും
സുരപഥം ഗഹനം നിതാന്തവുമെന്തിനേറെ, ഹൃദന്തവും
തിരയിടും പലചിന്തകൾ വരുമന്തരംഗമചിന്തനം

നിറമണിഞ്ഞുമനം ദിനം പലനേരമോ പലഭാവമായ്
കറയണിഞ്ഞഴലിൻറെ നൊമ്പരമന്ധകാര നഭസ്സമം
ചെറുവിഭാവനകാന്തി താരകപോലെനിന്നു തമസ്സിലായ്
വെറുതെമിന്നിയതോ വിഭാവരിപോലെ വന്നൊളിചിന്നിടും

ചിരിയണിഞ്ഞുമിനുങ്ങി താരകളെന്നപോൽ മനവാനിലും
കരിമുകിൽ നിറമാലവന്നു കനത്തതാകുലചിന്തകൾ
ചൊരിയുമാ മഴപോൽക്കരഞ്ഞുമനം പലപ്പൊഴുമുള്ളിലായ്
അരിയരാഗമണിഞ്ഞു സംഗമവേളതൻ നിറജാലമായ്

പ്രഭപരത്തിയമിന്നലും വരുമീറനാം മുകിൽമൂടിയാൽ
നിഭവെളിച്ചമുദിച്ചിടാവു മനസ്സിനാതുരമോർമ്മപോൽ
നഭമടർന്നിടിവാളുവീണതുപോലെ മാനസചോദകം
സുഭഗമാം പ്രിയമുള്ളൊരോർമ്മ കഴിഞ്ഞകാലമതിൻസ്മൃതി

ഹൃദയവാനവുമാകമാനമുലഞ്ഞു പൂത്തുപുലർന്നിടാം
ഉദയവും പുനരസ്തമിക്കലുമുണ്ടിതേ മനവാനിലും
മദനരാഗമണിഞ്ഞപോലൊരു മാരിവില്ലുതെളിഞ്ഞിടാം
കദനമാമിരുൾമൂടിനിന്നു നിരാശകൊണ്ടു കറുത്തിടാം

അപചയം വരണുണ്ടു ചന്ദ്രനു വൃദ്ധിയും പിറകേവരും
കപടമായവികാരവും ബത തെറ്റുമേറ്റു തിരുത്തലും
ചപലമാം പടുശങ്ക പിന്തുടരും ദുരന്തവിചിന്തനം
സപദിവന്നുമറഞ്ഞു പോയിടുമുള്ളിലും ഒരുകൊള്ളിയാൻ

ദിവസവും മനമാർത്തവൃത്തി സമാപ്തികണ്ടു സുഷുപ്തിയിൽ
ധ്രുവനുമുണ്ടുമതേവിധം ചിരതാരയായതു സുസ്ഥിരം
അവനിയിൽ വലയുന്നവർ ദിശതേടുവാനതുനോക്കിടും
ജവനചിന്തകളിൽത്തളർന്നമനം വരുന്നതു നിദ്രയിൽ 

തെളിനിതാന്തമനന്തവാനിലെ കാമരൂപമുകിൽത്തിര
തെളിമനംനിറയുന്നതോ പലകാമ്യ കാമനജാലവും
ഒളിതരുന്നൊരുസൂര്യനും മറയുന്നുമേഘമിടയ്ക്കിടേ
നളിനകാന്തനുമുണ്ടതേപടിയന്തരംഗമതിങ്കലായ്

മുളവരുന്ന പുതുപ്രതീക്ഷകളെങ്ങു നിന്നറിവീലപോൽ
അളകനന്ദവരും കണക്കൊഴുകുന്നു ഗംഗയിലൊത്തിടാൻ
പുളകമാർന്നതുടിപ്പു വൈഖരിയായി വാഹിനി ഗംഗയായ്
അളവറിഞ്ഞവരാരിതുണ്ടു നഭസ്സിലുള്ളൊരു ഗംഗപോൽ

ധരണിതന്നിലൊടുങ്ങിവീണതിനില്ലപിന്നെ നിവൃത്തവും
സ്വരമണിഞ്ഞു പുറത്തുവീണ മൊഴിക്കുമുണ്ടുമതേ വിധി
ഉരയുമേതൊരുവാക്കിനും  തിരികേവരാൻ വഴികാണുമോ
ധരണിതന്നിലലിഞ്ഞുചേർന്നതു ഭാവിനാളു മെനഞ്ഞിടും

ഗഹനമാം ഗഗനത്തിനാഴമറിഞ്ഞു വന്നവരില്ലപോൽ
ഗഹനമാം ഹൃദയത്തിനാഴമറിഞ്ഞതില്ല സതീർത്ഥ്യരും
സഹചരൻ സഹപാഠിയും സഹവാസിയാം സഹധർമ്മിണി
സഹജനും സഹജാ സഹായിയുമൊന്നുപോലെ പരാജിതർ

ശ്രവണമാണിതൊരേവരം നഭമെന്ന ഭൂതമറിഞ്ഞിടാൻ
ശ്രവണമാണു പരൻറെയുള്ളുമറിഞ്ഞിടാനൊരു പോംവഴി
അവനിയിൽ വഴി വേറെയില്ലിവ രണ്ടുമിന്നൊരുപോൽവരും
ഇവതരുന്നതു സാമ്യമോ തനിരൂപകം കിലതന്നെയോ

വൃത്തം: ഭ്രമരാവലി

പദപരിചയം
കല : ചന്ദ്രക്കല
ലോല : ആകാംക്ഷയോടുകൂടിയ, പ്രത്യാശിച്ചുകൊണ്ടിരിക്കുന്ന
അചിന്തനം : ചിന്തിക്കാൻ ആവാത്തത്
വിഭാവരി: നക്ഷത്രങ്ങളുള്ള രാത്രി
നിഭ : പോലെ/ സാദൃശ്യമുള്ള
ചോദകം: പ്രേരിപ്പിക്കുന്നത്
സപദി:  ഉടനെ, തത്ക്ഷണം
ജവന: അധികം വേഗതയുള്ള
കാമരൂപൻ : ഇച്ഛാനുസരണം രൂപം മാറ്റാൻ കഴിവുള്ളവൻ
നളിനകാന്തൻ : ലക്ഷമീകാന്തൻ

വൈഖരി : ഉച്ചഭാഷണം അഥവാ പുറത്തേക്ക് വന്ന വാക്ക്.
യോഗ ശാസ്ത്രമനുസരിച്ച് ഒരു ചിന്ത വാക്കായി രൂപപ്പെടുന്ന പ്രക്രിയ നാലായി തരം തിരിച്ചിരിക്കുന്നു.
1)  പര - ആദ്യത്തെ ഉന്നതാവസ്ഥ, ചിന്ത ബോധമണ്ഡലത്തിനും പുറത്തെവിടെയോ ഉള്ള അവസ്ഥ
2) പശ്യന്തി - കാണുക, ബോധം അത് തിരിച്ചറിയുന്ന അവസ്ഥ
3) മാധ്യമ - ചിന്ത പ്രകടമാകാൻ ഉപയോഗിക്കുന്ന മാധ്യമം
4) വൈഖരി - പുറത്തേക്ക് വന്ന വാക്ക്

നിവൃത്തം: നിവർത്തിക്കൽ മടങ്ങിപ്പോക്ക് അഥവാ തിരിച്ചുപോക്ക്
പരയും പശ്യന്തി യും മധ്യമയും നിവർത്തിക്കാം, എന്നാൽ വൈഖരി ഒരിക്കലും നിവർത്തിക്കുന്നില്ല.

സതീർത്ഥ്യൻ : ഒരേ ഗുരുവിൽനിന്നും പഠിച്ചവൻ
സഹപാഠി: ഒപ്പമിരുന്ന് പഠിച്ചവൻ
സഹജൻ/സഹജാ: സഹോദരൻ /സഹോദരി

പഞ്ചഭൂതങ്ങളെ അവ ഏതെല്ലാം തരത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നതിനനുസരിച്ച് സൂക്ഷ്മമായതിൽനിന്നും സ്ഥൂലമായതിലേക്ക് എന്ന ക്രമത്തിൽ തരംതിരിച്ചിരിക്കുന്നു. കേട്ടു മാത്രം അറിയാൻ  സാധിക്കുന്ന ഒന്നാണ് ആകാശം.

ഭൂതങ്ങൾ കേൾവിസ്പർശംകാഴ്ചരുചിഗന്ധം
ആകാശം ✓xxxx
വായു ✓ ✓xxx
അഗ്നി ✓ ✓ ✓xx
ജലം ✓ ✓ ✓ ✓x
ഭൂമി ✓ ✓ ✓ ✓ ✓

  
രൂപകം : അവർണ്യത്തോടു വർണ്യത്തിന്നഭേദ്യം ചൊല്ക രൂപകം

കില: വാസ്തവത്തില്‍, സത്യമായിട്ട് 


നഭരസം ജജഗം നിരന്നു വരുന്നതാം ഭ്രമരാവലി